Input your search keywords and press Enter.

കേരളത്തിൽ പുതിയതായി പൂർത്തികരിച്ച 51 പൊതു മരാമത്ത് റോഡുകള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

 

 

കോന്നി :കേരളത്തിന്റെ വികസനത്തിന്‌ പുതിയ മുഖം നൽകി ഓരോ വികസന പദ്ധതികൾക്കും പ്രത്യേക ശ്രെദ്ധ നൽകി ദീർഘ വീക്ഷണതോടെയുള്ള പ്രവർത്തനങ്ങളാണ് കേരളത്തിൽ നടപ്പിലാക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.6 കോടി രൂപ ചിലവഴിച്ചു ആധുനിക നിലവാരത്തിൽ നിർമിച്ച കാഞ്ഞിരപ്പാറ കിഴക്കുപുറം വടക്കു പുറം വെട്ടൂർ റോഡ് ഓൺ ലൈനായി ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.കേരളത്തിൽ പുതിയതായി പൂർത്തികരിച്ച 51 പൊതു മരാമത്ത് റോഡുകളാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്.

 

പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള 4.30 കിലോമീറ്റർ ദൂരമുള്ള റോഡ് കോന്നി ആഞ്ഞിലി കുന്നു ജംഗ്ഷൻ മുതൽ കോട്ടമുക്ക് ജംഗ്ഷൻ വരെ 6 കോടി രൂപ ചിലവിലാണ് 5.5 മീറ്റർ വീതിയിൽ ഉന്നത നിലവാരത്തിൽ നിർമ്മിച്ചത്.റോഡിന്റെ വീതി കൂട്ടിയും ഓട നിർമിച്ചും Bm&bc, സാങ്കേതിക വിദ്യയിലും ആണ് റോഡ് പൂർത്തിയാക്കിയത് റാന്നി കേന്ദ്രമാക്കിയുള്ള കാവുങ്കൽ കൺസ്ട്രക്ഷൻ കമ്പനിയാണ് പ്രവർത്തിയുടെ നിർമ്മാണ കരാർ ഏറ്റെടുത്തിരുന്നത് .

അഡ്വക്കേറ്റ് ജനീഷ് കുമാർ എംഎൽഎ ആയതിനുശേഷം നിരന്തരമായ ഇടപെട്ടതിന്റെ ഭാഗമായാണ് റോഡ് നിർമാണ പദ്ധതി യഥാർഥ്യമായത് .ഇതോടെ, മലയാലപ്പുഴ മേഖലയിലുള്ളവർക്ക് കോന്നി ടൗണിലും കോന്നി മെഡിക്കൽ കോളേജിലും എത്തിച്ചേരുവാനുള്ള എളുപ്പ മാർഗ്ഗമായി ഈറോഡ് മാറി .ഒപ്പം മലയാലപ്പുഴ ക്ഷേത്രത്തിലെക്കുള്ള എളുപ്പമാർഗമായും റോഡ് മാറി.

കോട്ടമുക്ക് ജംഗ്ഷനിൽ നടന്ന പരിപാടി മുഖ്യ മന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ പൊതു മരമത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി എ മുഹമ്മദ്‌ റിയാസ് അധ്യക്ഷനായി.അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ ഫലകം അനാചാദാനം ചെയ്തു.

കോന്നി ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജിജി സജി,ജില്ലാ പഞ്ചായത്ത്‌ അംഗം ജിജോ മോഡി,മലയാലപ്പുഴ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷീല കുമാരി ചാങ്ങയിൽ ബ്ലോക്ക് പഞ്ചായത്ത്‌ അംഗം രാഹുൽ വെട്ടൂർ, സുജാത അനിൽ,പഞ്ചായത്ത്‌ അംഗങ്ങളായ തോമസ് കാലായിൽ, പ്രീജ, എലിസബത്ത് രാജു, രഞ്ജിത്,മലയാലപ്പുഴ മോഹൻ, എം ജി സുരേഷ്,തുടങ്ങിയവർ സംസാരിച്ചു. പൊതു മരാമത്ത് പ്രിൻസിപ്പൽ സെക്രട്ടറി കെ ആർ ജ്യോതി ലാൽ സ്വാഗതം പറഞ്ഞു ചടങ്ങിൽ പൊതുമരാമത്ത് നിരത്തു വിഭാഗം അസി.എക്‌സിക്യൂട്ടീവ് എൻജിനീയർ എസ് റസീന റിപ്പോർട്ട് അവതരിപ്പിക്കുകയും അസി. എൻജിനീയർ എസ്. അഞ്ജു കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു.

 

നിരവധി റോഡുകള്‍ ആധുനിക രീതിയില്‍ നവീകരിക്കുന്നു: ഡെപ്യൂട്ടി സ്പീക്കര്‍

നിരവധി റോഡുകളാണ് ആധുനിക രീതിയില്‍ നവീകരിക്കുന്നതെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. അടൂര്‍ മണ്ഡലത്തിലെ നവീകരിച്ച അടൂര്‍ -മണ്ണടി റോഡിന്റെ ഫലകം ആനച്ഛാദാനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു ഡെപ്യുട്ടി സ്പീക്കര്‍. അടൂര്‍ -മണ്ണടി റോഡിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. പൊതുമാരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു.

സാമൂഹികക്ഷേമം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ അടൂരില്‍ വലിയ മാറ്റമാണ് ഉണ്ടായിട്ടുള്ളതെന്ന് ഡെപ്യുട്ടി സ്പീക്കര്‍ പറഞ്ഞു. അടൂര്‍ മണ്ഡലത്തില്‍ റോഡ് വികസനം കിഫ്ബി വഴി നടത്തുന്നുണ്ട്. ആര്‍ദ്രംപദ്ധതിയില്‍ മികച്ച വികസന മുന്നേറ്റമാണ് അടൂരില്‍ നടക്കുന്നത്. ഏഴംകുളം, കൊടുമണ്‍ എന്നീ പഞ്ചായത്തുകളിലെ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളാണ് ജില്ലയിലെ മികച്ച ആരോഗ്യകേന്ദ്രങ്ങളില്‍ രണ്ടാം സ്ഥാനത്തും മൂന്നാം സ്ഥാനത്തും എത്തിയിരിക്കുന്നത്. ഇത് അടൂരിന് അഭിമാനിക്കാവുന്നതാണ്. നിരവധി വിദ്യാലയ കെട്ടിടങ്ങള്‍ നിര്‍മിക്കപ്പെടുന്നു. ശ്രീമൂലം മാര്‍ക്കറ്റിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. പറക്കോട് മാര്‍ക്കറ്റിന്റെ നിര്‍മാണത്തിന് ഡിപിആര്‍ ആയി. അടൂര്‍ ജനറല്‍ ആശുപത്രിയില്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി പുതിയ കെട്ടിടം നിര്‍മിക്കും.

 

വേലുത്തമ്പി ദളവ സ്മാരക ഗവേഷണ മ്യുസിയത്തിന് മൂന്ന് കോടി രൂപ അനുവദിച്ചു. ഇതോടെ ലോകനിലവാരമുള്ള മ്യുസിയമായി വേലുത്തമ്പി ദളവ മ്യുസിയം മാറും. പിഡബ്ല്യുഡി കോംപ്ലക്്‌സിനായി മൂന്നു കോടി രൂപയും അനുവദിച്ചു. അടൂര്‍ ജംഗ്ഷനില്‍ ഇരട്ടപ്പാലം 15 കോടി രൂപ മുതല്‍ മുടക്കി പൂര്‍ത്തിയാക്കി. ആപ്രോച്ച് റോഡ്, സൗന്ദര്യവത്ക്കരണം, കാത്തിരിപ്പ് കേന്ദ്രം എന്നിവയും പൂര്‍ത്തിയാക്കി. കടമ്പനാട് പഞ്ചായത്തില്‍ എട്ടു മിനി മാസ്‌ക്ക് ലൈറ്റ്, കൊടുമണ്‍, പന്തളം തെക്കേക്കര എന്നിവിടങ്ങളില്‍ 16 ലൈറ്റ് എന്നിവയും നല്‍കിയെന്നും ഡെപ്യുട്ടി സ്പീക്കര്‍ പറഞ്ഞു.

ചടങ്ങില്‍ കടമ്പനാട് പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക പ്രതാപ് അധ്യക്ഷത വഹിച്ചു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. തുളസീധരന്‍ പിള്ള, കടമ്പനാട് പഞ്ചായത്ത് വൈസ്പ്രസിഡന്റ് എസ്. രാധാകൃഷ്ണന്‍, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എസ് ഷിബു, കടമ്പനാട് പഞ്ചായത്ത് മെമ്പര്‍മാരായ പ്രസന്നകുമാരി, ലിന്റോ യോഹന്നാന്‍, സിപിഐഎം അടൂര്‍ ഏരിയ സെക്രട്ടറി അഡ്വ. എസ്. മനോജ്, അരുണ്‍ കെ എസ് മണ്ണടി, സിപിഐഎം ലോക്കല്‍ സെക്രട്ടറി കെ. സാജന്‍, സിപിഐ ലോക്കല്‍ സെക്രട്ടറി ജി. മോഹനേന്ദ്രകുറുപ്പ്, പത്തനംതിട്ട പൊതുമരാമത്ത് നിരത്തു വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ബി. വിനു, അസിസ്റ്റന്റ് എഞ്ചിനീയര്‍ മനു തുടങ്ങിയവര്‍ സംസാരിച്ചു. അജിത് രാമചന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

 

തിരുമൂലപുരം കറ്റോട് റോഡ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

തിരുമൂലപുരം- കറ്റോട് റോഡിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. ശില അനാച്ഛാദനം തിരുമൂലപുരം മഹാത്മാഗാന്ധി സ്മാരക ഹാളില്‍ നടന്ന ചടങ്ങില്‍ മാത്യു ടി തോമസ് എംഎല്‍എ നിര്‍വഹിച്ചു.

പൊതുമരാമത്ത് വകുപ്പ് നിരത്ത് ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ മോളമ്മ തോമസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എംസി റോഡില്‍ തിരുമൂലപുരത്തേയും ടികെ റോഡില്‍ കറ്റോട് ജംഗ്ഷനേയും ബന്ധിപ്പിക്കുന്ന റോഡിന് 3.06 കി.മീ. ദൈര്‍ഘ്യമുണ്ട്. വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി 310 മീറ്റര്‍ നീളത്തില്‍ ഓടയും അത്യാവശ്യ സ്ഥലങ്ങളില്‍ ഇന്റര്‍ലോക്ക് ടൈലുകള്‍ വിരിക്കുകയും ചെയ്തിട്ടുണ്ട്.

ഓട്ടോകാസ്റ്റ് ലിമിറ്റഡ് ചെയര്‍മാന്‍ അലക്‌സ് കണ്ണമല, കെഎസ്‌സിഇഡബ്ലുബി വൈസ് ചെയര്‍മാന്‍ അഡ്വ. ആര്‍. സനല്‍കുമാര്‍, ഫ്രാന്‍സിസ് വി. ആന്റണി, ശശി പി നായര്‍, പ്രൊഫ. അലക്‌സാണ്ടര്‍ കെ. ശാമുവേല്‍, എം.ബി. നൈനാന്‍, ജേക്കബ് മദനഞ്ചേരില്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ റോഡ്സ് വി.എ. ഫൈസല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!