Input your search keywords and press Enter.

കാർ വാടകയ്‌ക്കെടുത്ത് പണയം വച്ച് പണം തട്ടിപ്പ് :മൂന്നുപേരെ അറസ്റ്റുചെയ്തു

 

പത്തനംതിട്ട : കാർ വാടകയ്‌ക്കെടുത്തശേഷം പണയം വച്ച് പണം വാങ്ങി പങ്കിട്ടെടുത്ത് തട്ടിപ്പുനടത്തിയ കേസിൽ മൂന്നുപേരെ കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തു.

കുറ്റപ്പുഴ മുത്തൂർ കഷായത്ത് വീട്ടിൽ ഗോപകുമാറിന്റെ മകൻ ഗോപു കെ ജി (27), പെരിങ്ങര
കാരയ്ക്കൽ ചെരിപ്പേത്ത് ഇടുക്കിത്തറതുണ്ടിയിൽ വീട്ടിൽ അനിൽകുമാറിന്റെ മകൻ അനീഷ് കുമാർ (26), മാവേലിക്കര തഴക്കര കാർത്തിക വീട്ടിൽ കെ കെ രവിയുടെ മകൻ സുജിത് 32) എന്നിവരെയാണ് ഇന്നലെ എറണാകുളത്തുനിന്നും അറസ്റ്റ് ചെയ്തത്.

പുറമറ്റം വരിക്കാലപ്പള്ളിൽ വീട്ടിൽ അഖിൽ അജികുമാറിന്റെ അമ്മയുടെ ഉടമസ്ഥതയിലുള്ള വാഗൺ ആർ കാർ, കോയമ്പത്തൂരിൽനിന്നും മൊബൈൽ ഫോണിന്റെ സാധനങ്ങൾ വാങ്ങാനെന്ന് പറഞ്ഞ് മാർച്ച്‌ നാലിനാണ് വാടകയ്ക്ക് ഒന്നാം പ്രതി ഗോപു കൊണ്ടുപോയത്.
തുടർന്ന്, കാർ തിരികെനൽകാതെ നാല് ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കി വിശ്വാസവഞ്ചന കാട്ടി എന്നതിന് കോയിപ്രം പോലീസ് അഖിലിന്റെ മൊഴിവാങ്ങി ഈമാസം ഒന്നിനാണ് കേസെടുത്തത്.

ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ IPS ന്റെ നിർദേശാനുസരണം കോയിപ്രം
പോലീസ്, സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു. വാഹനം കൊണ്ടുപോയ ഒന്നാം പ്രതിയുടെ ഫോണിന്റെ ടവർ ലൊക്കേഷൻ ശേഖരിച്ചതിന്റെ അടിസ്ഥാനത്തിൽ ഇയാൾ എറണാകുളത്ത് ഉള്ളതായി വ്യക്തമായി. തുടർന്ന്, ഒന്നിന് രാത്രി മുനമ്പം ചെറായി കടപ്പുറത്തെ റിസോർട്ടിൽ നിന്നും മൂന്നുപേരെയും പിടികൂടുകയാണുണ്ടായത്. ഗോപുവിനെ വിശദമായി ചോദ്യം ചെയ്തപ്പോൾ കാർ ഇയാളുടെ സുഹൃത്തും രണ്ടാം പ്രതിയുമായ അനീഷ് കുമാറിന് കൈമാറിയതായി വ്യക്തമായി.

 

ഒരു വീട്ടിൽ നിന്നും ഓട്ടത്തിനായി എടുത്തുകൊണ്ടുവന്ന കാർ ആണെന്ന് രണ്ടാം പ്രതിക്ക്
അറിയാമായിരുന്നു. പോലീസ് സംഘം അനീഷ്കുമാറിന്റെ വീട്ടിലെത്തി ഇയാളെ
കസ്റ്റഡിയിലെടുത്തശേഷം ചോദ്യം ചെയ്തപ്പോൾ, മൂന്നാംപ്രതിക്ക് വാഹനം കൈമാറിയതായി അറിഞ്ഞു.സുജിത്തിനെ വീട്ടിൽ നിന്നും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ , കൊല്ലം കുരീപ്പുഴയിലുള്ള ഹർഷാദ് എന്നയാൾക്ക് കാർ പണയം വച്ചതായും, കിട്ടിയ പണം മൂവരും പങ്കിട്ടെടുത്തതായും വെളിവാകുകയായിരുന്നു. തുടർന്ന്, ഇന്നലെ (02.06.2022) മൂവരെയും സ്റ്റേഷനിൽ കൂട്ടിക്കൊണ്ടുവന്നു വിശദമായ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി. കുറ്റം സമ്മതിച്ച പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

 

ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം തിരുവല്ല ഡി വൈ എസ്‌ പി. ആർ
രാജപ്പന്റെ നേതൃത്വത്തിൽ കോയിപ്രം എസ്‌ ഐ അനൂപ്, എ എസ്സ് ഐ. ഷിറാസ്, സീനിയർ സിവിൽ പോലീസ് ഓഫിസർ ഗിരീഷ് ബാബു, സി പി ഒ. സുജിത് പ്രസാദ്, ബിനു കെ ഡാനിയേൽ അജിത്, സുശാന്ത്, എന്നിവർ അടങ്ങുന്ന സംഘമാണ് വളരെ വേഗം അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്.

error: Content is protected !!