Input your search keywords and press Enter.

ഇന്ത്യ ടി20 ഫൈനല്‍ : ഇന്ത്യ- ദക്ഷിണാഫ്രിക്കയെ നേരിടും

ഇന്ത്യ ടി20 ഫൈനല്‍ : ഇന്ത്യ- ദക്ഷിണാഫ്രിക്കയെ നേരിടും

ഇന്ത്യന്‍ ബോളര്‍മാര്‍ ഇംഗ്ലണ്ടിന്റെ കരുത്തുറ്റ ബാറ്റിങ് നിരയെ നിലംപരിശാക്കി ടി20 ലോക കപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചു. 68 റണ്‍സിനാണ് ഇന്ത്യയുടെ വിജയം. ശനിയാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യ, ദക്ഷിണാഫ്രിക്കയെ നേരിടും. ടൂര്‍ണമെന്റില്‍ ഒരു മത്സരം പോലും തോല്‍ക്കാതെയാണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും സൂര്യകുമാര്‍ യാദവിന്റെയും ഇന്നിങ്സ് മികവില്‍ ഏഴിന് 171 റണ്‍സെടുത്തു. വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇംഗ്ലണ്ടിനെ 16.4 ഓവറില്‍ 103 റണ്‍സിന് ഓള്‍ ഔട്ട് ആക്കുകയായിരുന്നു. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ കുല്‍ദീപ് യാദവും അക്ഷര്‍ പട്ടേലുമാണ് ഇംഗ്ലണ്ട് ബാറ്റിങ്ങിന്റെ നട്ടെല്ല് തകര്‍ത്തത്. ബുംറക്ക് രണ്ടു വിക്കറ്റുണ്ട്.ഇംഗ്ലണ്ടിനായി ക്യാപ്റ്റന്‍ ജോസ് ബട്ട്ലര്‍ 15 പന്തില്‍ നിന്ന് നാല് ബൗണ്ടറിയടക്കം 23 റണ്‍സോടെ മികച്ച തുടക്കം തുടക്കം കണ്ടെത്തിയെങ്കിലും അക്ഷര്‍ പട്ടേല്‍ എറിഞ്ഞ നാലാം ഓവറിലെ ആദ്യ പന്തില്‍ തന്നെ ബട്ട്ലര്‍ പുറത്തായി. പിന്നീട് അതിവേഗമാണ് ഇംഗ്ലണ്ടിന്റെ വിക്കറ്റുകള്‍ വീണത്. അഞ്ച് റണ്‍സുമായി ഫില്‍ സാള്‍ട്ട്, റണ്‍സൊന്നുമില്ലാതെ ജോണി ബെയര്‍സ്റ്റോ, എട്ട് റണ്‍സുമായി മോയിന്‍ അലി, രണ്ട് റണ്‍സുമായി സാം കറന്‍ എന്നിവരെയെല്ലാം വേഗത്തില്‍ തന്നെ ഇന്ത്യന്‍ ബോളര്‍മാര്‍ പവലിയനിലേക്ക് മടക്കി. 50 തികയും മുമ്പ് ഇംഗ്ലീഷ് സംഘത്തിന്റെ പ്രധാന വിക്കറ്റുകളെല്ലാം വീഴ്ത്താന്‍ ഇന്ത്യക്ക് കഴിഞ്ഞതാണ് വിജയത്തിലേക്ക് നയിച്ചത്.

error: Content is protected !!