പഠനാവശ്യത്തിനായി പതിനഞ്ചുകാരൻ ഉപയോഗിക്കുന്ന മൊബൈൽ ഫോണിലേക്ക് നിരന്തരംവാട്സാപ് വഴി ലൈംഗികച്ചുവയുള്ള സന്ദേശങ്ങൾ അയക്കുകയും, പ്രകൃതിവിരുദ്ധ ലൈംഗികതയ്ക്ക് വശീകരിക്കുകയും ചെയ്ത യുവാവിനെ കൂടൽ പോലീസ് അറസ്റ്റ് ചെയ്തു. കൂടൽ മുറിഞ്ഞകൽ മനീഷ് വിലാസത്തിൽ മനോഹരൻ മകൻ മനീഷാ (32)ണ് പോക്സോ നിയമപ്രകാരമെടുത്ത കേസിൽ അറസ്റ്റിലായത്.
ഈമാസം 7 മുതൽ 12 വരെയുള്ള കാലയളവിലാണ് ഇയാൾ കുട്ടിയോട് ഇപ്രകാരം പ്രവർത്തിച്ചത്. 13 ന് കുട്ടിയുടെ മൊഴി വാങ്ങി കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് സംഘം അന്ന് രാത്രിതന്നെ ഇയാളെ മുറിഞ്ഞകൽ നിന്ന് കസ്റ്റഡിയിൽ എടുത്ത് സ്റ്റേഷനിൽ കൂട്ടിക്കൊണ്ടുവന്നശേഷം വിശദമായി ചോദ്യം ചെയ്തതിനെ തുടർന്ന് ഇന്നലെ (14.03.2022) രാവിലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അന്വേഷണ സംഘത്തിൽ പോലീസ് ഇൻസ്‌പെക്ടറെക്കൂടാതെ എസ് ഐ അലി അക്ബർ, എ എസ് ഐ അനിൽ കുമാർ, സി പി ഒമാരായ അരുൺ, ടെന്നിസൻ എന്നിവരാണ് ഉണ്ടായിരുന്നത്.